ഡോക്ടർ ജൊസഫ് കരിയറ്റി മുഖേന റോമിൽ സമർപ്പിക്കുവാൻ എഴുതി ഉണ്ടാക്കിയ മാർ ദിവാൻസിയോസിന്റെ പുനരൈക്യപേക്ഷയുടെ ആദ്യ നക്കൽ (First draft ) താഴെ ചേർക്കുന്നു. ഡോക്ടർ കാരിയാറ്റി റോമിൽ സമർപ്പിച്ച പുനരൈക്യ അപേക്ഷയായി ഇതിനെ പല ചരിത്രകാരനും തെറ്റിദ്ധരിച്ചു ഉദ്ദരിച്ചിട്ടുണ്ട്. മാർ ദിവന്നാസിയോസ് ഒന്നാമന്റെ കൈയൊപ്പോടുകൂടിയതും വത്തിക്കാൻ ആർകെവില്‍ സൂക്ഷിക്കുന്നതുമായ യഥാർത്ഥ പുനരൈക്യ അപേക്ഷ മലങ്കര അപ്പോളോജെറ്റിക്സ് പ്രസിദ്ധീകരിച്ച "മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മാര്‍ പിയൂസ് ആറാമന്‍ മാര്‍പാപ്പയ്ക്ക് എഴുതിയ പുനരൈക്ക്യാപേക്ഷ" എന്ന ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്.
മാർ ദിവന്നാസിയോസിന്റെ പുനരൈക്യ അപേക്ഷയുടെ നക്കൽ
"ലോകത്തിൽ ഉള്ള പള്ളികൾ ഒക്കയുടെയും മാതാവാകുന്നു എന്ന ശുദ്ധ റോമാപള്ളിയുടെ തലവനാകുന്ന മിശിഹായുടെ സ്ഥാനത്തിൽ ഇരിക്കുന്ന എത്രയും ശുദ്ധമാക്കപ്പെട്ട ഞങ്ങളുടെ ബാവായും അച്ഛനുമായിരുന്ന മാർ പിയോസ് ( ആറാം പീയൂസ് മാർപാപ്പ ) പാപ്പയുടെ തിരുമനസിൽ ബോധിപ്പാൻ എഴുതുന്നത്.
കെൽപ്പിക്ഷയപെട്ട ദിവന്നാസിയോസ് മെത്രാപോലിത്ത ആയ ഞാൻ മുൻപിൽ മലയാളത്തിന്റെ തോമ എപ്പിസ്കോപ്പാ എന്ന പേരും കൈയേറ്റിരുന്നു. ശുദ്ധ റോമാ പള്ളിയുടെ വിശ്വാസത്തിനു പുറമെ കിഴക്കിനടുത്ത കൽദായ സുറിയാനികരുടെയും യാക്കോബായക്കാരുടെയും വിശ്വാസത്തിൽ വിശ്വസിച്ചിരുന്നു. മുൻപിൽ കൈകൊണ്ടിരുന്ന ചെറിയ പട്ടങ്ങളും വലിയ പട്ടങ്ങളും മെത്രാന്റെ സ്ഥാനങ്ങളും പട്ടങ്ങയുള്ളതല്ലന്നു ഞാൻ അറികകൊണ്ടും യാക്കോബായക്കാരൻ മെത്രാപ്പോലീത്തയുടെ കൈയാലേ പട്ടവും മെത്രാന്റെ സ്ഥാനവും രണ്ടാമതു ഞാൻ കൈയേൽക്കുകയും ചെയ്തു. ഇപ്പോൾ തമ്പുരാന്റെ കടാക്ഷത്താലും ശുദ്ധ റോമാപള്ളിയുടെ വിശ്വാസമത്രെ പട്ടങ്ങ ഉള്ളതാകുമെന്നും ഈ വിശ്വാസം കൈകൊള്ളുന്നില്ല എന്ന ആത്മാവുകൾ ഒക്കെയും രക്ഷ ഇല്ലന്നും പട്ടങ്ങയാലേ ഞാൻ അറികകൊണ്ടും കൊടുങ്ങലൂർ രൂപതയുടെയും കൊച്ചി ഇടവകയുടെയും മേല്പട്ടക്കാരനോട് എൻ്റെ മനസ്സ് ഞാൻ പരസ്യ പെടുത്തി അറിയിക്കുകയും ശുദ്ധ റോമാ പള്ളിയുടെ വിശ്വാസത്തിൽ എന്നെയും എനിക്ക് കീഴ്പെട്ടിരിക്കുന്ന ജനം 50000 പേരോളം ഉള്ളവരെയും ചേർപ്പിക്കണമെന്നും റോമാ വിശ്വസിക്കുന്ന പട്ടക്കാരെയും മാപ്പിളമാരെയും പറഞ്ഞറിയിച്ചാരെയും ഈ രൂപതയുടെ യജമാനന്മാരെ എൻ്റെ അപേക്ഷ കൈക്കൊണ്ടില്ല എന്നു തന്നെയല്ല മെത്രാപോലിത്ത ആയിരിക്കുന്ന ഞാൻ അല്മേനി ആയിരുന്നുംകൊണ്ട് ശുദ്ധപള്ളിക്കു വഴക്കം ചെയ്യണമെന്നും അവർ പറകയും ചെയ്തു.
ഇതു കേട്ടാറെ ഇടതുട്ടുകാരിൽ ഒരുത്തൻ ശുദ്ധപള്ളിക്കു വഴക്കം ചെയ്യുവാൻ മനസ്സായാൽ വെളിവോടുകൂടെ അവനെ കൈകൊള്ളുവാൻ കാവ്യരെകുടെയും. മിശിഹായുടെ പടിതുതിൽ വരുത്തുവാനായിട്ടു അപേക്ഷിച്ച അച്ഛസുഖത്തിന്റെ സിംഹാസനത്തിൽനിന്നും യാത്രയാക്കപ്പെട്ട മേല്പട്ടക്കാരെ എന്തുകൊണ്ട് ഈ വണ്ണം പറഞ്ഞതെന്ന് വിചാരിച്ചാറെ എനിക്ക് വളരെ ദുഖമാകുകയും ചെയ്തു. വിശേഷിച്ചു ഈ മേല്പട്ടക്കാരുടെയും അവരുടെ പാതിരിമാരുടെയും കാരണത്താൽ മലയാളത്തിലുള്ള പട്ടങ്ങയുള്ള വിശ്വാസക്കാർക് ഏറിയ ഉതപ്പുകളും കുറവുകളുംഉണ്ടാക്കുകയും ചെയുന്നു. അതെന്തന്നാൽ ഒരു മേല്പട്ടക്കാരൻ കെട്ടുന്നതു മറ്റേ മേല്പട്ടക്കാരൻ അഴിക്കുന്നു. ഒരു മേല്പട്ടക്കാരൻ അഴിക്കുന്നതു മറ്റേ മേല്പട്ടക്കാരൻ കെട്ടുന്നു. അവരുടെ നടപടികളുടെ അവസ്ഥ തമ്പുരാൻ തന്നെ അറിഞ്ഞിരിക്കുന്നു. അങ്ങേ അച്ഛസുഖത്തിൽ ഇതൊക്കെയും ബോധിപ്പിപ്പാൻ എനിക്കു വളരെ ശങ്ക തന്നെയാകുന്നു. ഇതുകാരണത്താൽ ഞാനും ശുദ്ധപള്ളിക്കു വഴക്കമുള്ള മലയാളത്തിലുള്ള പട്ടക്കാരും വിശ്വാസക്കാരും കൂടി വിചാരിച്ചു ഞങ്ങളുടെ ആവലാതികളും സങ്കടങ്ങളും ശുദ്ധ സിംഹാസനത്തിങ്കൽ എത്തിക്കേണ്ടതിനു ഉടയതമ്പുരാന്റെ സഹായത്താലേ അങ്ങേ അച്ഛസുഖം കൈകൊണ്ടിരിക്കുന്ന പത്രോസിനടുത്ത സിംഹാസനത്തിന്റെ മുഷ്കരത്ത്തിൽ നിന്നു കല്പിച്ചുവരുന്ന ഗുണങ്ങളാലെ ഞങ്ങൾക്കു തണുപ്പും രക്ഷയും ഉണ്ടാകേണ്ടിട്ടും ബ. കാരിയാറ്റിൽ യൗസേപ് മൽപനേയും പാറേമ്മാക്കൽ തോമാകത്തനരച്ഛനും ശുദ്ധ സിംഹാസനത്തിങ്കൽ യാത്രയാകുന്നു. കാവ്യരാജാവിന്റെ ഇടയിൽ കിടക്കുന്ന ഞങ്ങൾ പാവപ്പെട്ടവരും പിച്ചക്കാരും ആകകൊണ്ടു ഞങ്ങൾ പലരും കൂടി ചിലവിനെടുത്തു കൊടുത്തത്ര അങ്ങേ അച്ഛസുഖത്തിങ്കൽ ഇവരെ യാത്രയാകുന്നത്. ഇതിനെകൊണ്ട് കെൽപി ക്ഷയപെട്ട മെത്രാപ്പോലീത്താ ആയ ദിവന്യാസ്യോസായ ഞാൻ അങ്ങേ ശുദ്ധതയോട് അപേക്ഷിക്കുന്നതെന്തന്നാൽ അങ്ങേ സിംഹാസനത്തിങ്കൽ യാത്രയാക്കുന്ന പട്ടക്കാരെ അപേക്ഷിക്കുന്ന അപേക്ഷകൾ കൈക്കൊണ്ടു എൻ്റെ ദോഷങ്ങളും കുറ്റങ്ങളും പൊക്കി എന്നെയും എൻ്റെ കീഴിലുള്ള ജനങ്ങളേയും ശുദ്ധ റോമ്മാ പള്ളിയുടെ സഭകൂട്ടത്തിൽ ഒന്നിപ്പിച്ചു കൊള്ളുകയും വിശേഷിച്ചു ഞങ്ങളുടെ സുറിയാനി പേച്ചുകൾ കുറവുതീർത്തു ഞങ്ങളെ പഠിപ്പിക്കേണ്ട ത്തിനു നല്ലവണ്ണം സുറിയാനി അറിയാവുന്നവരിൽ നാലു മലപ്പന്മാരെ ഇവരോടുകൂടി അയക്കുകയും വേണം. യജമാനന്മാരുടെ കിഴ്‌വഴങ്ങി ചെല്ലുന്ന പട്ടങ്ങയുള്ള വിശ്വാസകരെ ഒക്കെയും പരിപാലനത്തിനും ഒരു യജമാനനെ കല്പിക്കുകയും വേണം. ശേഷം സങ്കട പ്രകാരങ്ങളൊക്കയും ഞങ്ങളയകുന്ന പട്ടക്കാരെ അങ്ങേ അച്ഛസുഖത്തിങ്കൽ ബോദിപ്പിക്കുകയും ചെയും. അപ്പോഴോ അച്ചന്മാരുടെ അച്ഛനും ഇടയന്മാരുടെ ഇടയനും ആയിരിക്കുന്ന ഞങ്ങളുടെ ബാവായെ ഇടയാനില്ലാത്ത ആടുകളെപോലെയും അച്ഛനില്ലാത്ത അടിയരെപോലെയും ഞങ്ങളായിരിക്കകൊണ്ടു ഞങ്ങളുടെമേൽ അനുഗ്രഹിച്ചു ഞങ്ങളുപേക്ഷിച്ച സഹായങ്ങളൊക്കയും ഞങ്ങൾക്കു ചെയ്തുതരണമെന്നും വീണ്ടും ഞാൻ അപേക്ഷിക്കുന്നു. നന്മ അന്വേഷിച്ചു പുറപ്പെട്ട തെളിവാലെ ദോഷത്താളരെ തൻറെ ശങ്കകൾ വിളിക്കുന്ന എന്ന മിശിഹായുടെ പേർകൊള്ളോൻ ആയിരിക്കുന്നു എന്നു ഞങ്ങളുടെ ബാവായെ, മിശിഹാതമ്പുരാന്റെ പങ്കപ്പാടെകുറിച്ചും കുരിശുമരണത്തെക്കുറിച്ചും മലയാളത്തിലുള്ള ആരുമൊരുമില്ലാത്ത ജനങ്ങളായിരിക്കകൊണ്ടു ഞങ്ങളുടെ അപേക്ഷ കൈകൊണ്ട് ദോഷങ്ങളെ പൊക്കി ഞങ്ങളെ രക്ഷിക്കുകയും ചെയ്യണമെന്നു ഞങ്ങളപേക്ഷിക്കുന്നു.
1778 ആം കാലം മീനം 10 ആം തീയതി എഴുതി. "
Sources :-
܀പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀തോമസ് ഇഞ്ചക്കലോടി, ആർച്ചു ബിഷപ്പ് മാർ ഈവാനിയോസ്, (ഒന്നാം ഭാഗം ) തിരുവനന്തപുരം, 1953, പേജ് 220 -222.
܀തോമസ് ഇഞ്ചക്കലോടി, ആർച്ചു ബിഷപ്പ് മാർ ഈവാനിയോസ്, (ഒന്നാം ഭാഗം ) തിരുവനന്തപുരം, 1953, പേജ് 220 -222.
MALANKARA CATHOLIC INVENTION> THIS CANNOT COME FROM A FATHER WHO WANTED TO BE ARKADIYOKAN AND NOT A METROPOLITAN.WE ARE NEITHER ANTIOCHIAN OR ROMAN SLAVES>THOSE WHO ARE SO DO NOT HAVE A RIGHT TO CLAIM AS MALANKARA NAZARENES OF SAINT THOMAS.
ReplyDeletewho is this Dionysus on the photo? In 1930-s there is no such Dionysius...
ReplyDeletehttp://www.orthodoxherald.com/2016/09/10/meeting-of-a-delegation-of-three-r-c-bishops-and-others-with-h-h-the-catholicos-of-the-east/