Saturday, 10 September 2016

ചേപ്പാട്ടു മാർ ദിവന്നാസിയോസിന്റെ പുനരൈക്യശ്രമങ്ങള്‍

മിന്നിപോലിഞ്ഞ സ്വപ്നം

ആറാം മാര്‍തോമ്മ എന്ന ദിവന്നാസിയോസ് ഒന്നാമന്റെ ഭരണകാലത്താണ് ശക്തമായ പുനരൈക്ക്യശ്രമങ്ങള്‍ നടന്നത്. പഴയകൂര്‍ വിഭാഗത്തിലെ മാര്‍ കരിയാറ്റി മെത്രാപോലീത്ത മുഖേന നടന്ന പുനരൈക്ക്യസ്വപ്‌നങ്ങള്‍ മിന്നി പൊലിഞ്ഞു. മെത്രാപോലീത്തയായി അഭിഷക്തനാകുകയും മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യത്തിനായി അനുമതി സമ്പാദിക്കുകയും ചെയ്തു തിരികെയെത്തിയപ്പോള്‍ മാര്‍ കരിയാറ്റിയെയും കൂട്ടരെയും ലത്തീന്‍ സഭാധികൃതര്‍ ഗോവയില്‍ തടവിലാക്കി പീഡിപ്പിച്ചു. അദ്ദേഹം അവിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ കാലംചെയ്തു. അങ്ങനെ പുനരൈക്ക്യ പ്രസ്ഥാനത്തിന്റെ സഹദ ആയി മാര്‍ കരിയാറ്റി മാറി. എന്നാല്‍ അവിടെനിന്നും രക്ഷപെട്ട തോമാ പാറമാക്കല്‍ കത്തനാര്‍ മാര്‍ കരിയാറ്റിയുടെ അധികാരപത്രത്തോടെ മലബാറിന്റെ ഗവര്‍ണ്ണര്‍ ആയി ചാര്‍ജ് എടുത്തു. ശേഷം അല്‍മായ ശ്രേഷ്ഠനായ തച്ചില്‍ മാത്തൂ തരകനുമൊത്ത് പുനരൈക്ക്യശ്രമങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ അവയും പരാജയത്തിലാണ് കലാശിച്ചത്.


ചേപ്പാട് മാര്‍ ദിവന്നാസിയോസ് (മാര്‍ ദിവന്നാസിയോസ് നാലാമന്‍) നടത്തിയ പുനരൈക്ക്യപരിശ്രമങ്ങള്‍

ചേപ്പാട് മാര്‍ ദിവന്നാസിയോസിന്റെ കാലത്താണ് (1825-1855) പിന്നീട് തീവ്രമായ പുനരൈക്ക്യ പരിശ്രമങ്ങള്‍ നടന്നത്. അന്ത്യോക്ക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസ് അയച്ച മെത്രാന്മാര്‍ അദേഹത്തിന് അധികാരങ്ങള്‍ നിഷേധിക്കുകയും അനാവശ്യമായി പുത്തെന്‍കൂര്‍ സമൂഹത്തില്‍ ഇടപെടുകയും  ആംഗ്ലിക്കന്‍ പ്രോട്ടസ്റ്റന്റ് സ്വാധീനം വേരുറയ്ക്കുകയും ചെയ്തതോടെ ആകുലചിത്തനായ മാര്‍ ദിവന്നാസിയോസിനു പുരാതനമായ മലങ്കരയിലെ കത്തോലിക്ക സത്യവിശ്വാസത്തിലേക്ക് മടങ്ങിപോവുകയാണ് അഭികാമ്യമെന്ന് മനസിലായി.

തന്മൂലം വരാപ്പുഴ മെത്രാപോലീത്തയുമായി എഴുത്തുകുത്തുകള്‍ നടത്തി. നാട്ടുമെത്രാന്മാരുടെ പുനരൈക്ക്യതത്തില്‍ തീരെ തല്‍പ്പരനായിരുന്നില്ല വരാപ്പുഴ അധികാരികള്‍. ചേപ്പാട് മാര്‍ ദിവന്നാസിയോസിനെ ഒരു മെത്രാന്റെ അധികാര അവകാശങ്ങളോടെ സ്വീകരിക്കുവാന്‍ നിവര്‍ത്തിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെ ആ ശ്രമവും പൊലിഞ്ഞു.

ഇതേപ്പറ്റി പ്രസിദ്ധ ചരിത്രകാരനായ തോമസ് ഇഞ്ചക്കലോടി നൽകുന്ന വിവരം താഴെ ചേർക്കുന്നു.

"1825 - 1855 വരെയുള്ള 30 വർഷക്കാലം യാക്കോബായ സഭാഭരണം നിർവഹിച്ചുകൊണ്ടിരുന്ന ചേപ്പാടു മാർ ദിവന്നാസിയോസ് കത്തോലിക്കാ പുനരൈക്യരാർത്ഥം വരാപ്പുഴ മെത്രാപ്പോലീത്തയുമായി എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരുന്നു. രണ്ടു കരണങ്ങളായിരുന്നു ഇതിലേക്ക് അദ്ദേഹത്തെ പ്രധാനമായി പ്രേരിപ്പിച്ചത്. അന്ത്യോഖ്യ യാക്കോബായ പാത്രിയര്കിസിന്റെ സ്വേച്ചാധിപത്യവും അസഹനീയവുമായ പ്രവർത്തനങ്ങളോടുണ്ടായ വിദ്വേഷവുമായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമത്തേതാകട്ടെ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ ചതുരുപായങ്ങൾ പ്രേയോഗിച്ചുകൊണ്ടു യാക്കോബായ സഭാംഗങ്ങളിൽ " നവീകരണ വിഷബീജങ്ങൾ "കുത്തിവെക്കുന്നതിനായി ചെയ്തുകൊണ്ടിരുന്ന "സുവിശേഷ വേലയോട്‌ " ഉള്ള പ്രേതിഷേധ പ്രേകടനമായിരുന്നു. അപ്രകാരം തന്നെ മുന്ഗാമികളായിരുന്ന മെത്രാപ്പോലീത്തന്മാർ പ്രൊട്ടസ്റ്റന്റമിഷ്ണറിമാർക്‌ ബാഹ്യാദായം മാത്രം ഇച്ഛിച്ചുകൊണ്ടു യാക്കോബായ സഭക്കുള്ളിൽ സുച്വന്ദവിഹാരത്തിനു അനുവാദം നൽകിയത് നിമിത്തമുണ്ടായ ദുരന്തഫലങ്ങൾ മാർ ദിവന്നാസിയോസിന്റെ മനസിന് വലിയ വിഷമമുണ്ടാക്കിത്തീർത്തു. ഇപ്രകാരം ഇരുവശത്തുനിന്നുമുണ്ടായ ഉപദ്രവങ്ങൾനിമിത്തം തൻറെ കീഴിലുള്ള പുത്തെന്കൂർ ജനതയോടൊന്നിച്ചു കത്തോലിക്കാസഭയിൽ ചേർന്നു ഹൃദയസമാദാനത്തോടുകൂടി ജീവിതം നയിക്കാം എന്നുള്ള പ്രേത്യാശ ആയിരുന്നു കത്തോലിക്കാ പുനരൈക്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷെ, ഇക്കഴിഞ്ഞ സകല പുനരൈക്യ പരിശ്രമങ്ങളെയും വിഭലമാക്കിത്തീർത്ത എതിർശക്തിയുടെ പ്രവർത്തനം ഇവിടെ ഉണ്ടായിരുന്നതിനാൽ ചേപ്പാട് മാർ ദിവന്നാസിയോസിനെ ഒരു മെത്രാൻ എന്ന നിലയിൽ സ്വീകരിക്കുവാൻ നിവിർത്തി ഇല്ലാനുള്ള മറുപടിയായിരുന്നു വരാപ്പുഴ മെത്രാപ്പോലീത്തയിൽനിന്നു അവസാനമായി ലഭിച്ചത്. തന്നിമിത്തം പുനരൈക്യപരിശ്രമങ്ങളില്‍ നിന്നും പിൻവലിയുന്നതിനു മാർ ദിവന്നാസിയോസ് നിശ്ചയിക്കുകയാണുണ്ടായത്. "

Sources :-

܀തോമസ് ഇഞ്ചക്കലോടി, അർച്ചബിഷൊപ് മാർ ഈവാനിയോസ്, ഒന്നാം ഭാഗം, കോട്ടയം, 2006, പേജ് 253; 
܀ബെർണാഡ് തോമ, മാർത്തോമാക്രിസ്തിയാനികൾ, കോട്ടയം, 1992, പേജ് 1001; 
܀സേവ്യർ കൂടപ്പുഴ, ഭാരത സഭാ ചരിത്രം, കോട്ടയം, 1998, പേജ് 640.

1 comment:

  1. Catholic church can not continue with out returning to Orthodoxy. According to many saints very soon there will be horrible persecution.After church lost all properties and horrible persecution Orthodoxy catholic church will be united. Church not hearing sound of helpless and people indulging in enjoyments mark end of all.

    ReplyDelete